Tuesday, June 23, 2009

മുടി മുറിക്കും;അവര്‍ തലയുമെടുക്കും







മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ (2009 ജൂണ്‍ 29)

എസ്. എഫ്.ഐയുടെ ദലിത് പീഡനത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ രണ്ടെണ്ണമാണ്, ഒരു തുറന്നുപറച്ചില്‍(പേജ് 16-17), ഒരു കൂട്ടപ്പൊരിച്ചില്‍(പേജ് 18-26).
മുന്‍ലക്കങ്ങളിലും ഇതിനു സമാനമായ ചില വിലാപകാവ്യങ്ങള്‍ ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.


തുറന്നുപറച്ചില്‍


തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ്‌ കോളേജിലെ കൃഷ്ണകുമാര്‍ എന്ന ദലിത് വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐയുടെ ‘സദാചാരപോലീസില്‍’ നിന്നു നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് കൃഷ്ണകുമാറിന്റെ തന്നെ വെളിപ്പെടുത്തലാണ്


തികച്ചും ദരിദ്രമായ സാഹചറ്ര്യത്തില്‍ നിന്നു വരുന്ന ഒരു ദലിത് വിദ്യാര്‍ഥി, ഹോട്ടല്‍ ജോലിയെടുത്തും മറ്റും പഠനത്തിനുള്ള പണംകണ്ടെത്തി വര്‍ണശബളമായ സ്വപ്നങ്ങളോടെ ക്യാമ്പസിലെതുന്നു. ഇവിടെയാണ് റാഗിങ്ങിന്റെ ലേബലില്‍ ജൂനിയര്‍ വിദ്യാര്‍തികളെ പീഡിപ്പിച്ചു രസിക്കുന്ന ഒരു പറ്റം വിദ്യാര്‍ഥി സാഡിസ്റ്റുകളുടെ രംഗപ്രവേശം(ഇവരില്‍ SFI യുടെ യൂണിറ്റ് പ്രസിഡന്റടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു) നീട്ടിവളര്‍ത്തിയ മുടി വെട്ടിയിട്ടേ കോളേജില്‍ കയറാവൂ എന്നായിരുന്നത്രേ മേല്പറഞ്ഞ വാനരപ്പടയുടെ തീട്ടൂരം. അങ്ങനെയിരിക്കേ സഹപാഠിയെ മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ഥികളിലൊരാളെ ചോദ്യം ചെയ്ത കൃഷ്ണകുമാറിനെ അവര്‍ സംഘം ചേറ്ന്നു മര്‍ദ്ദിച്ചു,ജാതിപ്പേരു വിളിച്ചു, ബലമായി മുടി മുറിപ്പിച്ചു.സംഭവം നടക്കുന്നത് 2008 ഡിസംബര്‍ 18ന്‍. ഇതിന്റെ പേരില്‍ കൃഷ്ണകുമാറിനോടുള്ള ക്രൂരമായ പകപോക്കല്‍ ഇപ്പോഴും തുടരുന്നു…

താനടക്കമുള്ള ജൂനിയര്‍ വിദ്യാര്‍ഥി‍തികളെ പീഡിപ്പിച്ചു രസിക്കുന്ന,തന്റെ സഹപാഠിയെ മറ്ദ്ദിച്ച ചെറ്റകളെ ചോദ്യം ചെയ്യാന്‍ ആറ്ജ്ജവം കാണിച്ച കൃഷ്ണകുമാറിന‍ അഭിവാദ്യങ്ങള്‍.ഇനിയുള്ള ചെറുത്തുനില്പിലും പോരാട്ടത്തിലും കൃഷ്ണകുമാറിനോട് ഐക്യദാറ്ഡ്യം പ്രഖ്യാപിക്കുന്നു.

കൃഷ്ണകുമാര്‍നെ പീഡിപ്പിച്ച/പീഡിപ്പിച്ചുകൊണ്ടിരിക്കുന്നവറ് മാത്ര്കാപരമായി ശിക്ഷിക്കപ്പെടണം

പക്ഷേ, കൃഷ്ണകുമാറിന്റെ ദുരനുഭവത്തെ സാമാന്യവല്‍രിക്കുകയും അതിന്റെ പാപഭാരം കൃഷ്ണകുമാറിനെപ്പോലുള്ള അനേകായിരങ്ങളുടെ ചെറുത്തുനില്പിനും അവകാശപ്പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഒരു പ്രസ്ഥാനത്തിനുമേല്‍ ആരോപിക്കുകയും ചെയ്യുന്നത് ചരിത്രപരമായും വസ്തുതാപരമായും ശരിയല്ല എന്നു പറയാതെവയ്യ.


കൃഷ്ണകുമാറിന് നേരിടേണ്ടിവന്ന സീനിയറ് വിദ്യാര്‍ഥികളില്‍ നിന്നുള്ള മറ്ദ്ദനം അതേകോളേജിലെ അദലിതനും അനുഭവിക്കുന്നതായി ലേഖനത്തില്‍ സൂചനയുണ്ട്. ഇനി അതില്‍ വിവേചനം ഉണ്ടെങ്കില്‍ തന്നെ, ദലിതനനുഭവിക്കുന്ന പീഡനം എന്തുകൊണ്ട് അദലിതനനുഭവിക്കുന്നില്ല എന്നതായിക്കൂടാ പ്രശ്നം, മറിച്ച് ദലിതനും അദലിതനുമുള്‍പ്പെടുന്ന വിദ്യാര്‍ഥി സമൂഹം എല്ലാതരം പീഡനങ്ങളില്‍ നിന്നും മോചിതരാവേണ്ടതുണ്ട് എന്നതാവണം. മനുഷ്യമോചനത്തെക്കുറിച്ചുള്ള വറ്ഗ്ഗരാഷ്ട്രീയത്തിലധിഷ്ഠിതമായ പോരാട്ടങ്ങളാണ് അതിനുവേണ്ടിയുണ്ടാവേണ്ടത്. അതിനെ ദുറ്ബലപ്പെടുത്താനേ സ്വത്വരാഷ്ട്രീയമുപകരിക്കൂ, അപ്പോള്‍ ആത്യന്തികമായി വിജയം ചൂഷകന്റേതാവും, ചൂഷിതന്‍ അവന്റെ കയ്യിലെ ചട്ടുകവും
( കൃഷ്ണകുമാര്‍ന്റെ അനുഭവത്തിലെ വൈകാരികാംശം പൂറ്ണമായി ഉള്‍ക്കൊള്ളുന്നു, അത്തരമൊന്നിന്റെ സംഭവ്യതയെക്കുറിച്ചും
ലവലേശമില്ല സംശയം.)

തുറന്നുപറച്ചിലിന്റെ ആമുഖത്തില്‍ ആഴ്ചപ്പതിപ്പിന്റെ സംഭാവനകളാണ് ഗംഭീരം. തുടക്കം ഇങ്ങനെ :



“ദലിതന്‍ രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും ആയിട്ടും ദലിത് പീഡനം അവസാനിക്കാ‍ത്ത നാട്ടില് ഒരു വിദ്യാര്‍ഥിയുടെ ദുരനുഭവം ഒരുപക്ഷേ പുതുമയുള്ളതാവില്ല..”




എഡിറ്റര്‍ സാറേ, മേല്പറഞ്ഞതോ, അതിനും മുകളിലുള്ളതോ ആയ സ്വര്‍ണം പൂശിയ ഏതെങ്കിലും കസേരകളില്‍ ഒരു ദലിതന്റെ ആസനം പതിഞ്ഞുകിട്ടിയാല്‍ മതി, ധാ തീറ്ന്നു ദലിതന്റെ സകലപ്രശ്നവും എന്ന ധാരണ സാറിനുണ്ടായിരുന്നെങ്കില്‍ അതു സാറിന്റെ മാത്രം വെവരക്കേട്. സമൂലമായ ഒരു സാമൂഹ്യമാറ്റത്തിലൂടെയേ അതു സാധ്യമാവൂ എന്നതാണ്‍ എസ്.എഫ്.ഐയുടെ നിലപാട്.



“എസ്.എഫ്.ഐയുടെ സദാചാരപോലീസ് നടപടിക്കിരയായ ഒരു വിദ്യാര്‍തിയുടെ തുറന്നുപറച്ചില്‍”


SFI യുടെ ഏതൊക്കെ ഗവണ്മെന്റുകള്‍ക്കു കീഴില്‍ ആകെ മൊത്തം എത്ര സദാചാര പോലീസ് സ്റ്റേഷനുകള്‍, എത്ര പുരുഷ-വനിതാ സദാചാര കോണ്‍സ്റ്റബിള്‍മാര്‍, എസ്.ഐ മുതല്‍ സദാചാര ഡീ.ജീ.പീ വരെയുള്ളവരുടെ ലിസ്റ്റ് ഇതൊക്കെയടങ്ങിയ ഒരു അനുബന്ധം കൂടി കൊടുത്തിരുന്നെങ്കില്‍ “ആധികാരികത ഒന്നു കൂടി” കൂടിയേനെ.




തലക്കെട്ടും എഡിറ്റോറിയല്‍ ഡസ്ക്കിന്റെ സംഭാവനയാവാനാണ്‍ വഴി,


“മുടി മുറിക്കും, അവര്‍ തലയുമെടുക്കും”



















എടുക്കപ്പെട്ട തലകളിലൊന്നാണിത്,



കേരളത്തിന്റെ ദലിത് വിമോചനപോരാട്ടങ്ങളുടെ ചരിത്രത്തില്‍ സുവറ്ണലിപികളില്‍ കുറിച്ചുവെക്കേണ്ട ആ സുദിനം 2001 ഒക്റ്റോബറ് 31
വിമോചനപ്പോരാട്ടത്തിന്റെ മുന്നണിപ്പോരാളികള്‍ : കേരള ദളിത് പാന്തേഴ്സ്

പന്തളം കോളേജിലെ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു സ:എം.രാജേഷ്. 2001 ഒക്റ്റോബര്‍ 31നു കൊടുമണ്ണില്‍ നടന്ന എസ്.എഫ്.ഐയുടെ സംസ്താന്‍ വാഹനജാതാ സ്വീകരണം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ്‍ സ:രാജേഷ് കൊല്ലപ്പെടുന്നത്. സൌമ്യനായ,സറ്ഗധനനായ ഒരു വിദ്യാര്‍ഥി‍തിനേതാവിന്റെ രക്തം കൊണ്ട് ദലിതന്‍ വിമോചിതനാവുമെങ്കില്‍ അതിനു ജീവരക്തം നല്‍കാന്‍ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തിയവര് എത്ര വേണമെങ്കിലും മുന്നോട്ടുവന്നേനെ.

അല്ലാതെ,

ഒത്തുതീറ്പ്പില്ലാത്ത അവകാശപ്പോരാട്ടങ്ങളിലൂടെ, ധീരമായ ചെറുത്തുനില്‍പ്പുകളിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സ്വപ്നങ്ങളിലെ വസന്തത്തെ വീണ്ടെടുത്ത ഒരു പ്രസ്ഥാനത്തിന്റെ തലയെടുത്താവണം

ദലിത് വിദ്യാര്‍ഥിയുടെ വിമോചനമെന്ന് ആരെങ്കിലുമെഴുന്നള്ളിച്ചാല്‍

അതിനു മുടിയുടെ(അതു തന്നെ) വിലയേ രാഷ്ട്രീയബോധമുള്ള

(ദലിത-അദലിത)വിദ്യാര്‍ഥി കൊടുക്കുന്നുള്ളൂ



“ പോര്‍ നിലത്തൊന്നിച്ചു പാടിയുണര്‍ന്നവര്‍
പോരാട്ടഭൂമിക്കു ചോര കൊടുത്തവര്‍
ആരെന്നുമെന്തെന്നുമോര്‍മ്മയുണ്ടാകണം
ഓര്‍മ്മകളുണ്ടായിരിക്കണം കൂട്ടരേ”

Sunday, June 7, 2009

ഞാനിപ്പൊ പോകും പാത്തൂ പടവെട്ടാനായ്…

ഇല്ലത്തെ ഉണ്ണിയുടെ ജീവനപഹരിച്ച മുതലയെ 'തന്തയില്ലാത്തവന്‍' എന്ന് മൂന്നുവട്ടം തികച്ചു വിളിച്ചാണ് തറവാട്ടു കാരണവരുടെ ധര്‍മ്മം നമ്പൂരിച്ചന്‍ നിര്‍വഹിച്ചത്‌.

നെറികേടുകള്‍ക്കെതിരെ ശബ്ദമുയരാത്തതിന്റെ പ്രാഥമികമായ കാരണം രാഷ്ട്രീയഷണ്ഡ്ത്വമാണ്. സംയമനത്തിന്റെയും വിവേകത്തിന്റെയും ഗിരിപ്രഭാഷണങ്ങള്‍ കൊണ്ട് വളഞ്ഞനട്ടെല്ലിന് ഊന്നു കൊടുക്കാനാവില്ല. ഹര്‍ത്താല്‍ അടക്കമുള്ള ജനകീയപ്രതിഷേധ്ങ്ങളുടെ ശരി-തെറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും മുഴങ്ങിക്കേള്‍ക്കാറുള്ളത് ഈ ഷണ്ഡത്വത്തിന്റെ അരാഷ്ട്രീയതയാണ്.
“ ഇറാഖിലെങ്ങാണ്ട് ഏതോ സദ്ദാം ഹുസൈനെ തൂക്കിക്കൊന്നേന്, ഇവിടെ ഹര്‍ത്താല്‍ നടത്തുന്നത് എന്നാത്തിനാടാ കൊച്ചനേ…” എന്ന സന്ദേഹത്തിന് രാഷ്ട്രീയബോധമുള്ളവന്റെയുളളില്‍ ഒരു അവജ്ഞ പോലുമുണ്ടാക്ക്ക്കാനുള്ള ആംപിയറില്ല. ലോകമെങ്ങുമുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ശബ്ദം വേറിട്ടു കേള്‍ക്കുന്നതും, അനീതിയൊടും അതിക്രമങ്ങളോടുമുള്ള തങ്ങളുടെ പ്രതിഷേധം അതിന്റെ ഏറ്റവും തീവ്രതയാര്‍ന്ന ഭാഷയില്‍ അടയാളപ്പെടുത്തുന്നു എന്നതു കൊണ്ടു കൂടിയാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റേയും അതിനു നേതൃത്വം നല്കുന്ന CPI(M)ന്റേയും ചരിത്രം അധികാരിവര്‍ഗ്ത്തിന്റെ ധാര്‍ഷ്ട്യത്തെയും താന്‍പോരിമയേയും മുട്ടുകുത്തിച്ച വീരഗാഥകളാല്‍ സമ്പന്നമാണ്.

അനീതി നടന്ന നഗരത്തില്‍ സായാഹ്നമായിട്ടും പ്രതികരണങ്ങളൊന്നുമുണ്ടാവുന്നില്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലാവുന്നതാണ് നല്ലതെന്നു പാടിയത് ബ്രെഹ്താണ്. ബ്രഹ്തിനേയും നെരൂദയേയും വായിച്ച കേരളത്തിന്റെ ക്യാംപസുകളിലെ ക്ഷുഭിതയൌവനം, പ്രതികരണത്തിന്റെ, പ്രതിഷേധത്തിന്റെ ചുരുട്ടിയ മുഷ്ടികളുമായി പൊതുസമൂഹത്തിന്റെ നിസ്സംഗതയുടെ മൌനത്തിലേക്ക്‌ ഇടിമുഴക്കമായ്‌ പതിച്ചിരുന്നു .ആകാശങ്ങളിലേക്കുയര്‍ന്ന മുഷ്ടികള്‍‍ക്കും ചക്രവാളങ്ങളെ ഭേദിച്ചുയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കുമൊപ്പം കേരളത്തിലെ വിദ്യാര്‍ഥി നെഞ്ചേറ്റിയത് SFI എന്ന മൂന്നക്ഷരങ്ങള്‍ കൂടിയായിരുന്നു.

“ കൊടിയ ദുഷ്പ്രഭുത്വത്തിന് മുന്നില്‍
തല കുനിക്കാത്ത ശീലമെന് യൌവനം
ധനിക ദ്ര്ക്കതിന് കണ്ണുരുട്ടലില്‍
പനി പിടിക്കാത്ത ശീലമെന് യൌവനം
വിഷമ ഘട്ടത്തിലേതിലും തെല്ലുമേ
പതരിടാത്ത ശീലമെന് യൌവനം”

രാഷ്ട്രീയ കരിയര്‍ മോഹമില്ലാത്തവരാണ് ക്യാംപസുകളിലെ നേതാക്കള്‍ ഭൂരിഭാഗവുമെന്നതിനാല്‍ ഉള്ളു തുറന്ന ആത്മവിമശം ഓരോ സംഘടനാസമ്മേളനങ്ങളിലും നടക്കാറുണ്ട്.ഭരിക്കുന്ന അഞ്ചുവര്‍ഷം കോള്‍ഡ് സ്റ്റോറേജിലാണ് എന്നവിമശത്തിനു മേല്‍ക്കമ്മറ്റി സഖാക്കള്‍ മറുപടി നിര്‍മ്മിച്ചു തുടങ്ങിയിട്ടു കൊല്ലം ശ്ശി ആയി. വാക്കുകളിലെ ആര്‍ജ്ജവവും പ്രവര്‍ത്തിയിലെ ഉദാത്തന്മായ ഉദ്ദേശശുദ്ധിയും എവിടെയൊക്കെയോ ചോരുന്നില്ലേ എന്ന ആശങ്ക പലരെയും മഥിക്കാന്‍ തുടങ്ങി. എങ്കിലും വിദ്യാഭ്യാസകച്ചവടം പൊടിപൊടിക്കുന്ന ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ അരുണസൂര്യന്‍ ഒന്നേയുണ്ടായിരുന്നുള്ളൂ… കാലം ക്യാമ്പസിനകത്ത് രാഷ്ട്രീയം പറഞ്ഞുകൂടാ എന്ന കൊളോണിയല്‍ ബാധ വിട്ടൊഴിയാത്ത ന്യായാധിപമാരുടെ തീട്ടൂരങ്ങളെ ഇശക്തിയുടെ പരിച കൊണ്ടാണ് കേരളത്തിലെ വിദ്യാര്‍ഥിപ്രസ്ഥാനം നേരിട്ടത്.ഈ പ്രവാഹങ്ങളിലെല്ലാം ഒരു വിദ്യാര്‍ഥി എന്ന സ്വത്വത്തെ അടയാളപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഓരോരുത്തരും തിരിച്ചറിഞ്ഞിരുന്നു.

പത്രങ്ങളിലൂടെ രാഷ്ട്രീയം പഠിക്കുന്ന വിഭാഗത്തിനൊഴികെ ബാക്കി ഏതാണ്ടെല്ലാവര്‍ക്കും ലാവലിന്‍ കേസിലെ ഉള്ളുകളികള്‍ മനസ്സിലായിടുണ്ട്. UDF ന്റെ തെരഞ്ഞെടുപ്പ് കൊടിയേറ്റ വെളിച്ചപ്പെടലി നിന്നു രാജ്ഭവന്‍ അടുക്കള വരെ എത്താനുള്ള ഭാഗ്യവും ഇത്തവണ ലാവ് ലിനുണ്ടായി . ഒപ്പിട്ട കാത്തികേയന്റെ ദേശം ഇപ്പോഴും മാവിലായി തന്നെയായതും ഖദറിട്ട ഹരിശ്ചന്ര്്ന്മാരുടെ പത്രസമ്മേളനങ്ങളും- നാട്ടുകാര്‍ക്കു കാര്യങ്ങളേതാണ്ട് പിടികിട്ടി വരുന്നു….
ഗഭപാത്രത്തില്‍ നിന്ന് ജ്ഞാനസ്നാന തൊട്ടിയിലേക്കും അവിടെ നിന്ന് നേരെ രാജ്ഭവനിലേക്കും പ്രതിഷ്ക്കപ്പെടുന്ന ജന്മങ്ങളല്ല ഗവണമാര്‍, അവക്കു രാഷ്ട്രീയചായ്വുണ്ടാകും,ഉണ്ടതും ഉണ്ണുന്നതുമായ ചോറിനു നന്ദിയുണ്ടാവും.അതവര് കാണിക്കും.ലാവലിന്‍ നിയമോപദേശ കാര്യത്തിലെ ഗവണറുടെ നിയമോപദേശം അത്ര അപ്രതീക്ഷിതമൊന്നുമല്ല, YES OR NO Question ചോദിച്ചാല്‍ OR എന്നുത്തരം പറയാന്‍ ഗവായ്‌, അയ്യപ്പബൈജുവൊന്നുമല്ലല്ലോ…

ഈ കേസിലോ, നിയമോപദേശത്തിലോ, തീരുമാനത്തിലോ വിദ്യാര്‍ഥിപ്രസ്ഥാനത്തിന് ഇടപെടേണ്ടതായ വിഷയങ്ങള്‍ ഒന്നുപോലുമില്ല. (വിദ്യാര്‍ഥി ഇടപെടേണ്ടതുണ്ട്, ഒരു പൌരനെന്ന നിലയില്‍)


ബെഞ്ചില്‍ കെടക്കെണ മുണ്ടിങ്ങ്ട്ടെഡ്ക്ക്..
കസേരേ തൂക്കിയ ഷട്ടിങ്ങ്ട്ടെഡ്ക്ക്
അറയിലിരിക്ക്ണ കൊടിയിങ്ങ്ട്ടെഡ്ക്ക്
കൊടി കെട്ടാന്ള്ള വടിയിങ്ങ്ട്ടെഡ്ക്ക്..
ഞാനിപ്പം പൊകും പാത്തൂ പട വെട്ടാന്…. എന്നും പറഞ്ഞ് നമ്മുടെ വിദ്യാര്‍ഥിസഖാക്കള്‍ തെരുവിലിറങ്ങിയാല്‍……
പോരാട്ടഭൂമി രക്തസാക്ഷികള്‍ ചിന്തിയ ചുടുചോരയുടെ അരുണിമയാന്ന ,ശുഭ്രപതാകയിലെ രക്തനക്ഷത്രത്തി പുതിയവസന്തത്തിന്റെ ഉദയം കാണുന്ന വിദ്യാര്‍ഥിയുടെ ആശങ്കയ്ക്കാരു മറുപടി തരും

“ നിങ്ങള് പോയി മയ്യത്തായാ ഞമ്മക്കാരാണ്…..??? ”

.

Thursday, June 4, 2009

അപ്നാ സമസ്താ സുഖിനോ ഭവന്തു...

മനുഷ്യാത്മാവിനു മോക്ഷം ലഭിക്കാന്‍ അനുഷ്ട്ടിക്ക്ക്കേണ്ട കര്‍മ്മങ്ങളെക്കുറിച്ചു ഇങ്ങനെയൊരു കഥയുണ്ട്

മോക്ഷം കിട്ടണമെങ്കില്‍ ഗംഗയില്‍‍ മുങ്ങിക്കുളിക്കണം,
ഗംഗയില്‍ കുളിക്കാനായില്ലെങ്കില്‍ മറ്റേതെങ്കിലും പുണ്യ് നദിയില്‍ ,
അതിനായി ദൂരയാത്ര ചെയ്യാനാവില്ലെങ്കില്‍
അടുത്തുള്ള പുഴയിലോ കുളത്തിലോ മുങ്ങിക്കുളിക്കണം
അല്ലെങ്കില്‍ വീട്ടിലെ കിണര്‍ വെള്ളം ഉപയോഗിച്ചു നന്നായി കുളിക്കുക ഇനി കുളിച്ചില്ലെങ്കിലും കുഴപ്പമില്ല

യാന്ത്രികമായ ആചാരങ്ങളിലും മാനുഷികമായ പരിമിതികള്‍ മുന്നില്‍ കണ്ടു ലൂപ്പ്ഹോള്‍ ഇട്ട പൌരാണിക പൌരോഹിത്യത്തിന്‍റെ വിവേകത്തിനു നമോവാകം !!
ദൈവം ഫ്ലക്സിബിളാണെന്നും നാട്ടുകാരുടെ വിഷമങ്ങള്‍ മൂപ്പര്‍ക്ക് മനസ്സിലാവുമെന്നും സമ്മതിക്കാന്‍ തന്റേടം കാണിച്ച പുരോഹിതന്മാരുടെ ജനുസ്സ് അതോടെ തീര്‍ന്നെന്ന് തോന്നുന്നു…ഇതേ വിവേകം പൌരോഹിത്യത്തെ സ്ഥാപനവല്‍ക്കരിച്ചു അധ:സ്തിത വിഭാഗത്തിന്റെ ചോരയൂറ്റിക്കുടിച്ചു കൊഴുത്ത പില്‍ക്കാല പൌരോഹിത്യത്തില്‍ തെരയുന്നതില്‍ അര്‍ത്ഥമില്ലല്ലോ..... ഭാരതീയ ദേശീയതയെന്ന വാറ്റുചാരായത്തെ കാവിക്കളര്‍ ചേര്‍ത്തു സൊയമ്പന്‍ കുപ്പിയിലാക്കി ഇന്ത്യയിലെ ഭൂരിപക്ഷസമുദായതിന്റെ മതനിരപേക്ഷതാ ബോധത്തെ നാലുകാലിലാക്കാനുള്ള ആനമയക്കിയായി സംഘപരിവാരം കച്ചോടം നടത്തുമ്പോള്‍ അഡ്വര്‍ട്ടൈസിംഗ് സ്ലോഗനിലുള്ള “പ്രത്യയശാസ്ത്രപരമായ” വൈരുദ്ധ്യങ്ങള്‍ ന്യായീകരിക്കാനും ഈ നിഷ്ക്കളങ്കതയെക്കുറിച്ചുള്ള . സങ്കല്‍പനങ്ങള്‍ മതിയാവില്ല

സമൂഹത്തിനകത്തു നടക്കുന്ന ആന്തരികചലനങ്ങളുടെ ഉപോല്‍പ്പന്നമായി സ്വാഭാവികമായി രൂപപ്പെടേണ്ടതാണ് ദേശീയതയടക്കമുള്ള ഏതു സ്വത്വബോധവും. എന്നാല്‍ സംഘപരിവാര്‍ മുന്നൊട്ടു വെയ്ക്കുന്ന അക്രമണോത്സുക ഹൈന്ദവ ദേശീയത, ഭാരതത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ ബലാത്സംഗം ചെയ്ത്, പൊതുബോധത്തിന്റെ ഗര്‍ഭപാത്രതില്‍ ബോധപൂര്‍വ്വം നിക്ഷേപിക്കപ്പെട്ട വിഷബീജമാണ്. ദേശസ്നേഹമായും,ദേശാഭിമാനമായും, സാംസ്കാരിക പൈതൃകമായും നിറമൊട്ടിച്ച കുപ്പികളില്‍ കിട്ടുന്ന “കൊട്ടുവടികള്‍" തൊട്ട്, അകത്താക്കിയാല്‍ തൊണ്ടക്കുഴല്‍ തൊട്ടു ആമാശയം വരെ പുകഞ്ഞു പോകുന്ന കാവി ഹിന്ദുത്വത്തിന്‍റെ അണ്‍ഡയല്യൂട്ടഡ് സ്പിരിറ്റ് വരെയുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് പാവം അണികളെ നാല്‍ക്കാലികളാക്കാനുള്ള അപാരമായ കഴിവ് പരിവാര്‍ കാരണവന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘപരിവാരത്തിന്റെ പാഠശാലയിലെ പാഠം ഒന്ന്: വന്ദേമാതരമാണ്, തികച്ചും നിര്‍ദോഷം എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്നത്. ഇതിനെ പരിപോഷിപ്പിച്ചാണ് ഭാരതത്തിന്റെ സംസ്കാരമെന്നതു ഹൈന്ദവസംസ്കാരം മാത്രമാണെന്നും, ഭാരതത്തിന്റെ ദേശീയത ഹിന്ദുത്വത്തിന്‍റെ ഭാഗമാണെന്നും പറഞ്ഞുവെച്ചത്. (ഭാരത സംസ്കാരം ഹാരപ്പന്‍ വൈദിക കാലഘട്ടങ്ങളില്‍ നിന്ന് സവിശേഷമായ ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നു ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു-- “മാത്രം” ആണു പ്രശ്നം).

മേല്‍പ്പറഞ്ഞ ഹിന്ദുത്വത്തിലേക്കു നസ്രാണിക്കും നാലാം വേദക്കാരനും ‘മാര്‍ഗം’ കൂടാനുള്ള ഓപ്ഷനും, പരിവാരത്തിന്‍റെ ആത്മീയമൊല്ലാക്ക വിനായക് ദാമോദര്‍ സവര്‍ക്കര്‍‍ അടച്ചു വെച്ചിട്ടുണ്ട്. “ ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ, അയാള്‍ ഇന്ത്യയില്‍ ജനിച്ചതു തന്നെയാണെങ്കിലും ഹിന്ദുത്വത്തിന്‍റെ മൂല്യ് ഗുണങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടാവുമെന്നു പറയാനാവില്ല..ഹിന്ദുത്വത്തിന്‍റെ സത്ത ഒരു പൊതുരാഷ്ട്രമാണ്,ഒരു പൊതു വംശമാണ്, ഒരു പൊതുസംസ്കൃതിയാണ്.”

( ഈ പഹയന്‍ പാര്‍ലമെന്‍റിന്‍റെ നടുത്തളത്തിലിരുന്നു നമ്മടെ നിയമനിര്‍മ്മാണം കണ്ടു പരലോകജീവിതം ആസ്വദിക്കുന്നു എന്നതു വേറൊരു തമാശ.)

സംഘ് വിരുദ്ധര്‍ = ഹിന്ദു വിരുദ്ധര്‍= ദേശ വിരുദ്ധര്‍ എന്നൊരു ലളിത സമവാക്യം പുതിയ കാലത്തിന്റെ ഉസ്താദുമാര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ലോകാ സമസ്താ Vs അപ്നാ സമസ്താ


ഭൂലോകര്‍ മുഴുവന്‍ സൌഖ്യമായിരിക്കട്ടെ എന്ന പ്രാര്‍ത്ഥന ഭാരതീയ പാരമ്പര്യമൊക്കെ തന്നെ, പക്ഷെ, അതുറക്കെ പറഞ്ഞാല്‍ വെറുപ്പിന്‍റെയും വംശീയ വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തിന് മാര്‍ക്കറ്റില്ലാതാവും. അപ്പോപിന്നെ വന്ദേമാതരം, ഭാരത് മാതാ കീജയ്, ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത, ഹിന്ദു ഉണര്‍ന്നാല്‍ ദേശമുണര്‍ന്നു‍…അങ്ങനെ പാടി നടക്കലേ രക്ഷയുള്ളൂ..ഇത് അരക്കിട്ടുറപ്പിക്കാന്‍ സംഘത്തിന്റെ എല്ലാ വകഭേദങ്ങളുടേയും ശാഖയിലും ബൈഠക്കിലും സകലമാന കൂടിച്ചേരലുകളിലും ചൊല്ലുന്ന പ്രാര്‍ത്ഥനയുണ്ട്, -സംഘ പ്രാര്‍ത്ഥന.

പണ്ട് എല്‍.പീ ഉസ്ക്കൂളിലെ പാവാടക്കാരികള്‍ അഖിലാണ്ഡമണ്ഡലം അണീയിച്ചൊരുക്കുന്നതിലെ നന്മയൊന്നും ഇതില്‍ പ്രതീക്ഷിക്കെണ്ടാ, ചൊല്ലുന്നതു പരിവാരത്തിലെ ഏത് വിഭാഗമാണെന്നതനുസരിച്ച് ഇതിന്റെ വീര്യം ഏറിയും കുറഞ്ഞുമിരിക്കും. ക്യാംപസുകളില്‍ കുറുവടി ചുഴറ്റി നടക്കുന്ന വിദ്യാര്‍ഥിപരിഷ മുതല്‍, പള്ളി പൊളിക്കാനും മിഷനറികളെ ചുട്ടു കൊല്ലാനും എതിരാളികളെ ഉന്മൂലനം ചെയ്യാനും ഓം കാളി വിളിച്ചിറങ്ങുന്ന സ്വയം സേവകന്‍ വരെ ഈ പ്രാര്‍ത്ഥനയുടെ വകഭേദങ്ങള്‍ ചൊല്ലുന്നുണ്ട്.

नमस्ते सदा वत्सले मातृभूमेत्वया हिन्दुभूमे सुखं वर्धितोहम् ।महामङ्गले पुण्यभूमे त्वदर्थेपतत्वेष कायो नमस्ते नमस्ते ।।१।।
प्रभो शक्तिमन् हिन्दुराष्ट्राङ्गभूताइमे सादरं त्वां नमामो वयम्त्वदीयाय कार्याय बध्दा कटीयंशुभामाशिषं देहि तत्पूर्तये ।अजय्यां च विश्वस्य देहीश शक्तिंसुशीलं जगद्येन नम्रं भवेत्श्रुतं चैव यत्कण्टकाकीर्ण मार्गंस्वयं स्वीकृतं नः सुगं कारयेत् ।।२।।
समुत्कर्षनिःश्रेयस्यैकमुग्रंपरं साधनं नाम वीरव्रतम्तदन्तः स्फुरत्वक्षया ध्येयनिष्ठाहृदन्तः प्रजागर्तु तीव्रानिशम् ।विजेत्री च नः संहता कार्यशक्तिर्विधायास्य धर्मस्य संरक्षणम् ।परं वैभवं नेतुमेतत् स्वराष्ट्रंसमर्था भवत्वाशिषा ते भृशम् ।।३।।
।। भारत माता की जय ।।

Forever I bow to thee, O Loving Motherland! O Motherland of us Hindus, Thou hast brought me up in happiness. May my life, O great and blessed Holy Land, be laid down in Thy Cause. I bow to Thee again and again.
We the children of the Hindu Nation bow to Thee in reverence, O Almighty God. We have girded up our loins to carry on Thy work. Give us Thy holy blessings for its fulfillment. O Lord! Grant us such might as no power on earth can ever challenge, such purity of character as would command the respect of the whole world and such knowledge as would make easy the thorny path that we have voluntarily chosen.
May we be inspired with the spirit of stern heroism, that is sole and ultimate means of attaining the highest spiritual bliss with the greatest temporal prosperity. May intense and everlasting devotion to our ideal ever enthuse our hearts. May our victorious organised power of action, by Thy Grace, be wholly capable of protecting our dharma and leading this nation of ours to the highest pinnacle of glory. ।। भारत माता की जय ।।

പഷ്കേ……

സംഘത്തെ സംഘടിപ്പിക്കാന്‍ ജോര്‍ജ്ജൂട്ടി അനിവാര്യ് ഘടകമാണെന്നു ശാഖ തൊട്ട് കേന്ദ്രം വരെയുള്ള ചാലകന്മാര്‍ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാഖാതലത്തില്‍ ഏറ്റെടുക്കുന്ന ക്വട്ടേഷന്‍വര്‍ക്കു തൊട്ട് കേന്ദ്രന്മാരുടെ ശവപ്പെട്ടി - പെട്രോള്‍പമ്പ് കച്ചവടം വരെ മൂക്കിപ്പൊടി വാങ്ങാന്‍ പോലും തികയില്ല. സംഘത്തിന്‍റെ അക്ഷയ പാത്രം എന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന ഫണ്ട് തന്നെ..ഇതില്‍ CIA യുടെ പണവും ഉണ്ടോ എന്നതു വേറേ വശം.അമേരിക്കയിലുള്ള സംഘിയോട് ഭാരത് മാതാ കീ ജയ് പറഞ്ഞാല്‍ ഏല്‍ക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. അപ്പോ പിന്നെ ചെറിയൊരു മാറ്റം,

" യൂണിവേഴ്സല്‍ ധര്‍മാ കീ ജയ്.."

അപ്പോ ദേശസ്നേഹം…., മാസാമാസം ഒഴുകിയെത്തുന്ന ഡോളറിലെ പടം സരസ്വതീ ദേവിയുടെയൊന്നുമല്ലല്ലോ, ഏതോ പരട്ടസായിപ്പിന്റേതല്ലേ… അപ്പോ പിന്നെ, യൂണിവേഴ്സല്‍ ധര്‍മാ കീ ജയ്.. എന്നതിന്റെ ഏകദേശ അര്‍ത്ഥം ജോര്‍ജ്ജൂട്ടീ കീ ജയ് എന്നും വരും….

സംഘപ്രാര്‍ഥനയുടെ അമേരിക്കന്‍ വേര്‍ഷന്‍ നോക്കൂ...

sañgha prãrthanã
sarvamañgala mãñgalyãmdevÏm sarvãrtha sãdhikãമ saranyãm sarvabhùtãnãmnamãmo bhúmimãtaram 1
saccidãnanda rupãyavisvamañgala hetave visvadharmaika múlãyanamostu paramãtmane 2
visvadharma vikãsãrthamprabho sanghatitã vayam subhãm ãsisamasmabhyamdehi tat paripurtaye 3
ajayyamãtma sãmarthyamsusilam loka pújitam jnãnam ca dehi visvesadhyeya mãrga prakãsakam 4
samutkarsostu no nityamnihsreyasa samanvitah tatsãdhakam sphuratvantahsuvÎravratamujvalam 5
visvadharma prakãsenavisvasãnti pravartake hindusanghtanã kãryedhyeyanisthã sthirãstunah 6
sanghasaktirvijetrîyamkrtvãsamaddharma raksanam paramam vaibhavam prãptumsamarthãstu tavãsisã 7
tvadiye punya kãryesminvisva kalyãna sãdhaketyãga sevã vratasyãyamkãyo me patatu prabho 8
visva dharma ki jay

എന്ന് വെച്ചാല്‍....
Meaning of Prarthana The most sacred of all that is auspiciousThe means to achieve all that one aspiresThe sage refuge of all living beingsO Goodness Mother Earth, We salute thee.You are the cause for the Universe good.The embodiment of the Truth Wisdom, and BlissThe Unique origin of Universal Righteousness,Our Salutations to You, O God, Supreme.Together we have come organized, O Bhagavan,For the purpose of spreading Universal Dharma, We seek your blessings, the divine grace,Bestow on us to accomplish the aim.Possession of valor, unconquerable everConduct, character renowned world overBestow the wisdom that brightens, O GodPaving the way to realize the goal.Endowed with prosperity, exaltation, perpetual,May there be affluence bestowed onus;inspired are we to practice,the radiant, worthy, valiant, vow.With enlightenment from the Universal Dharma,in propagating peace through out the worldin the task of achieving Hindu unity,May our aim and deep faith remain resolute.With the triumphant power of the organization,by safeguarding our own Dharma, the righteousness,May we be blessed to be competentTo attain the glory supreme, sublime.In pursuit of the welfare of the mankind,which indeed is thy holy causeand inspired by the noble virtues of service and sacrifice,let my life, O Bhagawan, be offered at your feet.

Victory to Universal dharma

അല്ലെങ്കിലും ഭാരത് മാതയെന്താ, യൂണിവേഴ്സല്‍‍ ധര്‍മയെന്താ എന്ന് വിശദീകരിക്കേണ്ട ബാധ്യതയൊന്നും സംഘപരിവാര്‍ ഫത്‌വയിറക്കുന്നവര്‍ക്കില്ല, ഹിന്ദുത്വമെന്താണെന്ന വീരസവര്‍ക്കറുടെ ഡെഫനിഷന്‍ കേട്ടോളൂ..
“ ഹിന്ദുത്വം എന്ന സങ്കല്പനം വളരെ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ ഒന്നാണ്. പിടി തരാത്തതും എന്നാല്‍ സുവ്യക്തവുമാണ് ”.


ഹിന്ദുത്വം പിടി തന്നാലുമില്ലെങ്കിലും അരപ്പട്ടിണിക്കാരന്‍റെ മതനിരപേക്ഷ ബോധത്തിന്‍റെ അറകളില്‍ വെറുപ്പിന്‍റെ ഡയനാമിറ്റു പൊട്ടിക്കാന്‍ അതു മതിയാവും, അധികാരത്തിന്‍റെ അവലോസുണ്ട പിടിയൊക്കെ അവരെ വെച്ചാവാം…
പിടി തരാത്ത സംഗതി കീ ജയ്…!!!